ആവേശക്കൊടുമുടി കയറിയ ഈ ക്ലാസിക്കില്‍ മുങ്ങിപ്പോയ ഒരു നേട്ടം കൂടിയുണ്ട്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ പന്തെന്ന റെക്കോര്‍ഡിനൊപ്പം ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ് എത്തിയത് ഫൈനലില്‍ കണ്ടു. അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു വുഡ് കലാശക്കളിയില്‍ ബൗള്‍ ചെയ്തത്.